Sunday, September 25, 2011

അമേരിക്കന്‍ ദാസ്യവേല തിരിഞ്ഞുകുത്തുന്നു

varthamanam 25/9/2011
2008 ഓഗസ്റ്റില്‍ ഡോ. മുഹമ്മദ് ഗിത്‌രീസ് അമേരിക്ക സന്ദര്‍ശിച്ചു. അമേരിക്കന്‍ സര്‍ക്കാറിന്റെ ഇന്റര്‍നാഷനല്‍ വിസിറ്റര്‍ ലീഡര്‍ഷിപ്പ് പ്രോഗ്രാമിന്റെ (ഐ വി എല്‍ പി) ഭാഗമായാണ് ഗിത്‌രീസ് അമേരിക്ക സന്ദര്‍ശിച്ചത്. ഡല്‍ഹി ജാമിഅ മില്ലിയ യൂനിവാഴ്‌സിറ്റിയില്‍ നിന്ന് പി എച്ച് ഡി നേടിയ ഗിത്‌രീസ് ഡല്‍ഹിയിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഒബ്ജക്ടീവ് സ്റ്റഡീസില്‍ ട്രാന്‍സ്‌ലേറ്റര്‍ ആയി ജോലി ചെയ്യുകയാണ്. ജാമിഅ മില്ലിയയ്യിലെ പഠനകാലത്തും ഒബ്ജക്ടീവ് സ്റ്റഡീസിലെ സ്ഥിരം സന്ദര്‍ശകനായിരുന്നു ഗിത്‌രീസ്. ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഒബ്ജക്ടീവ് സ്റ്റഡീസ് ഡയറക്ടര്‍ ഡോ മന്‍സൂര്‍ ആലമും അമേരിക്ക സന്ദര്‍ശിച്ചിട്ടുണ്ട്.

1940 മുതല്‍ അമേരിക്കന്‍ സ്റ്റേറ്റ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് ഐ വി എല്‍ പി നടത്തുന്നുണ്ട്. ഏഴ് പതിറ്റാണ്ട് പിന്നിടുന്ന ഈ സന്ദര്‍ശന പരിപാടിയില്‍ ഇതു വരെ രണ്ട് ലക്ഷത്തോളം ആളുകളാണ് അമേരിക്ക സന്ദര്‍ശിച്ചിട്ടുള്ളത്. (ഇതില്‍ ഇന്ത്യന്‍ രാഷ്ട്രപതി പ്രതിഭാപാട്ടീലും ഉള്‍പ്പെടുന്നു.) അമേരിക്കന്‍ സര്‍ക്കാറിന്റെ അതിഥികളായി വാഷിംങ്ടണ്‍ സന്ദര്‍ശിച്ചവരെല്ലാം അമേരിക്കന്‍ ചാരന്‍മാരാണ് എന്ന കേരളത്തിലെ തീവ്രവാദ സംഘടനയുടെ ആരോപണത്തെ വാദത്തിനു വേണ്ടി അംഗീകരിച്ചു കൊണ്ട് ചോദിക്കട്ടെ. ആ ചാരപ്പട്ടികയില്‍ അപ്പോള്‍ സ്വന്തക്കാരും ഏറെ ഉള്‍പ്പെടും, അല്ലേ?
...
ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഒബ്ജക്ടീവ് സ്റ്റഡീസിന്റെ അമേരിക്കന്‍ ബാന്ധവം ഇവിടെ അവസാനിക്കുന്നില്ല. ഇന്ത്യയില്‍ ഒബ്ജക്ടീവ് സ്റ്റഡീസ് വിതരണം ചെയ്യുന്ന ഒരു പുസ്തകം യു എസ് എയില്‍ നിന്ന് പ്രസിദ്ധീകരിച്ചതാണ്. ഇന്ത്യയില്‍ മുന്തിയ ഇനം പ്രസാധാനാലയങ്ങള്‍ ഇല്ലാഞ്ഞിട്ടല്ല ഒബ്ജക്ടീവ് സ്റ്റഡീസ് അമേരിക്കന്‍ പുസ്തകങ്ങള്‍ വിതരണം ചെയ്യുന്നത്. അമേരിക്കയിലെ വിര്‍ജീനിയയിലെ ഹെറാന്‍ഡൊണിലെ ഇന്റര്‍നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇസ്‌ലാമിക് തോട്ട് പ്രസിദ്ധീകരിച്ച ഇസ്‌ലാമിയത്തുല്‍ മആരിഫ് എന്ന ജേര്‍ണല്‍ ഡല്‍ഹിയിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഒബ്ജക്ടീവ് സ്റ്റഡീസില്‍ ലഭിക്കും. അമേരിക്കയോട് അനുരാഗാത്മകമായ ബന്ധം സ്ഥാപിക്കുന്നത് പരസ്യമാകുമ്പോളും പ്രൊഫ. പി കോയയെന്ന പോപ്പുലര്‍ ഫ്രണ്ട് നേതാവാണ് ഒബ്ജക്ടീവ് സ്റ്റഡീസിന്റെ കേരള കോര്‍ഡിനേറ്റര്‍. സാമ്രാജ്യത്വത്തോട് അങ്ങേയറ്റം അനുരാഗമുള്ള ഒബ്ജക്ടീവ് സ്റ്റഡീസിന്റെ കേരള ഓഫിസ് കോഴിക്കോട് യൂത്ത് സെന്റിലാണ് പ്രവര്‍ത്തിക്കുന്നത്. മുന്‍ സിമി കേന്ദ്രമായ യൂത്ത് സെന്ററിന്റെ നിയന്ത്രണം ഇപ്പോള്‍ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ കയ്യിലാണ്.

ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഒബ്ജക്ടീവ് സ്റ്റഡീസിന് അമേരിക്കന്‍ ബന്ധം ഉണ്ട് എന്നതിന്റെ പ്രധാന തെളിവുകളില്‍ ഒന്ന് 2004 നവംബര്‍ 27 അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ഡബ്ല്യൂ ബുഷിന് അയച്ച കത്താണ്. ബുഷിനെ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടുന്ന കത്തില്‍ ബുഷിനെ ലോകത്തെ കരുത്തന്‍ എന്നാണ് പുകഴ്ത്തുന്നത്. ബുഷ് അമേരിക്കന്‍ പ്രസിഡന്റായി രണ്ടാം തവണയും തെരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തില്‍ ഡോ മുഹമ്മദ് മന്‍സൂര്‍ ആലം അയച്ച കത്തില്‍ അദ്ദേഹം അമേരിക്ക സന്ദര്‍ശിച്ചതും, ഒബ്ജക്ടീവ് സ്റ്റഡീസ് അമേരിക്കന്‍ ബുദ്ധിജീവികള്‍ക്ക് ആതിഥ്യം അരുളിയതും അനുസ്മരിക്കുന്നുണ്ട്. ജോര്‍ജ് ബുഷിനോട് നമ്മള്‍ തമ്മില്‍ ബന്ധമുണ്ട് എന്ന് ചെയര്‍മാന്‍ പറയുമ്പോള്‍ കേരള കോര്‍ഡിനേറ്റര്‍ ഒരു വിശദീകരണം നല്കണം. ഡോ മുഹമ്മദ് മന്‍സൂര്‍ ആലം അമേരിക്ക സന്ദര്‍ശിച്ചതിന്റെ രാഷ്ട്രീയവും ചര്‍ച്ച ചെയ്യേണ്ടതാണ്.2008 ഓഗസ്റ്റില്‍ ഡോ. മുഹമ്മദ് ഗിത്‌രീസ് അമേരിക്ക സന്ദര്‍ശിച്ചു. അമേരിക്കന്‍ സര്‍ക്കാറിന്റെ ഇന്റര്‍നാഷനല്‍ വിസിറ്റര്‍ ലീഡര്‍ഷിപ്പ് പ്രോഗ്രാമിന്റെ (ഐ വി എല്‍ പി) ഭാഗമായാണ് ഗിത്‌രീസ് അമേരിക്ക സന്ദര്‍ശിച്ചത്. ഡല്‍ഹി ജാമിഅ മില്ലിയ യൂനിവാഴ്‌സിറ്റിയില്‍ നിന്ന് പി എച്ച് ഡി നേടിയ ഗിത്‌രീസ് ഡല്‍ഹിയിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഒബ്ജക്ടീവ് സ്റ്റഡീസില്‍ ട്രാന്‍സ്‌ലേറ്റര്‍ ആയി ജോലി ചെയ്യുകയാണ്. ജാമിഅ മില്ലിയയ്യിലെ പഠനകാലത്തും ഒബ്ജക്ടീവ് സ്റ്റഡീസിലെ സ്ഥിരം സന്ദര്‍ശകനായിരുന്നു ഗിത്‌രീസ്. ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഒബ്ജക്ടീവ് സ്റ്റഡീസ് ഡയറക്ടര്‍ ഡോ മന്‍സൂര്‍ ആലമും അമേരിക്ക സന്ദര്‍ശിച്ചിട്ടുണ്ട്.

...
ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഒബ്ജക്ടീവ് സ്റ്റഡീസിന് അമേരിക്കന്‍ ബന്ധം ഉണ്ട് എന്നതിന്റെ പ്രധാന തെളിവുകളില്‍ ഒന്ന് 2004 നവംബര്‍ 27 അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ഡബ്ല്യൂ ബുഷിന് അയച്ച കത്താണ്. ബുഷിനെ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടുന്ന കത്തില്‍ ബുഷിനെ ലോകത്തെ കരുത്തന്‍ എന്നാണ് പുകഴ്ത്തുന്നത്. ബുഷ് അമേരിക്കന്‍ പ്രസിഡന്റായി രണ്ടാം തവണയും തെരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തില്‍ ഡോ മുഹമ്മദ് മന്‍സൂര്‍ ആലം അയച്ച കത്തില്‍ അദ്ദേഹം അമേരിക്ക സന്ദര്‍ശിച്ചതും, ഒബ്ജക്ടീവ് സ്റ്റഡീസ് അമേരിക്കന്‍ ബുദ്ധിജീവികള്‍ക്ക് ആതിഥ്യം അരുളിയതും അനുസ്മരിക്കുന്നുണ്ട്. ജോര്‍ജ് ബുഷിനോട് നമ്മള്‍ തമ്മില്‍ ബന്ധമുണ്ട് എന്ന് ചെയര്‍മാന്‍ പറയുമ്പോള്‍ കേരള കോര്‍ഡിനേറ്റര്‍ ഒരു വിശദീകരണം നല്കണം. ഡോ മുഹമ്മദ് മന്‍സൂര്‍ ആലം അമേരിക്ക സന്ദര്‍ശിച്ചതിന്റെ രാഷ്ട്രീയവും ചര്‍ച്ച ചെയ്യേണ്ടതാണ്.

ഇന്റര്‍നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇസ്‌ലാമിക് തോട്ട് ( ഐ ഐ ഐ ടി) എന്ന അമേരിക്കന്‍ സ്ഥാപനം ഒരു സാമ്രാജ്യത്വ വിരുദ്ധ സര്‍ക്കാര്‍ വിരുദ്ധ സംരഭം ആയിരിക്കുമെന്ന് കണക്കുകൂട്ടലില്‍ അവരുടെ വെബ്‌സൈറ്റില്‍ കയറിയപ്പോള്‍ ആകെ ഒരു കണ്‍ഫ്യൂഷന്‍. അമേരിക്കന്‍ മുസ്‌ലിംകളെയും, അമേരിക്കന്‍ ഗവണ്‍മെന്റിനെയും പൊതു നന്മക്ക് വേണ്ടി ഒരുമിപ്പിക്കുന്നതില്‍ പങ്കു വഹിക്കുന്ന സംഘടനകളില്‍ ഒന്നാണ് ഐ ഐ ഐ ടി. മിഷിഗണ്‍ സര്‍വകലാശാലയിലെയും നോട്ടര്‍ഡാം, ഹൊവാര്‍ഡ്, ജോര്‍ജ്മാസണ്‍ യൂനിവാഴ്‌സിറ്റികളിലെയും പ്രൊഫസര്‍മാരാണ് ഐ ഐ ഐ ടിയുടെ സംഘാടകര്‍. ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഒബ്ജക്ടീവ് സ്റ്റഡീസിനെ അമേരിക്കയിലെ ഐ ഐ ഐ ടിയുടെ അഫിലിയേറ്റഡ് സംഘടനയായി അംഗീകരിച്ചിട്ടുണ്ട്.

ഇസ്‌ലാമിക ചിന്തകളുടെ പുനരുഥാനത്തിനും, അറിവിന്റെ ഇസ്ലാമിക വത്കരണത്തിനുമായി പ്രവര്‍ത്തിക്കുന്നുവെന്നാണ് ഐ ഐ ഐ ടി അവകാശപ്പെടുന്നത്. എങ്കിലും അമേരിക്കന്‍ സര്‍ക്കാറുമായി സഹവര്‍ത്വിത്തത്തിലുള്ള അമേരിക്കന്‍ ഐക്യനാടുകളിലെ സംഘടനയുമായി ബന്ധം സ്ഥാപിക്കാന്‍ പാടുണ്ടോ എന്നതിന് വ്യക്തമായ വിശദീകരണം നല്കണം. അമേരിക്ക സന്ദര്‍ശിക്കുന്നതും, അമേരിക്കന്‍ ഉദ്യോഗസ്ഥരെ സ്വന്തം ആസ്ഥാനത്ത് സ്വീകരിക്കുന്നതും, അമേരിക്കയിലെ ഒരു സംഘടനയില്‍ അഫിലിയേറ്റ് ചെയ്യുന്നതും, അവിടെ നിന്ന് ഫണ്ട് സ്വീകരിക്കുന്നതും, ജോര്‍ജ് ബുഷിനെ അഭിനന്ദിക്കുന്നതും ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഒബ്ജക്ടീവ് സ്റ്റഡീസ് ആകുമ്പോള്‍ സത്കര്‍മ്മമാകുന്നു. ഒബ്ജക്ടീവ് സ്റ്റഡീസ് ചെയര്‍മാന്‍ കോഴിക്കോട്ട് ദിനപത്രത്തിന് പ്രകാശനത്തിനെത്തുന്നു. അമേരിക്ക സന്ദര്‍ശിക്കുന്നു. അപ്പോള്‍ അമേരിക്കന്‍ ദാസ്യവേലയുടെ മാനദണ്ഡങ്ങളെ കുറിച്ച് വിശദീകരിക്കാന്‍ പോപ്പുലര്‍ഫ്രണ്ട് ഏറെ വിയര്‍ക്കേണ്ടി വരും. അമേരിക്കയെ എതിര്‍ക്കുന്നതാണ് പോപ്പുലര്‍ ഫ്രണ്ട് ചെയ്ത് അപരാധം എന്ന അവകാശം സ്ഥാപിച്ചെടുക്കാന്‍ ഇപ്പോള്‍ കളിക്കുന്ന സര്‍ക്കസുകള്‍ മതിയാവില്ല.
വിക്കിലീക്‌സ് വെളിപ്പെടുത്തലുകളെ തുടര്‍ന്ന് കേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ട് ദിനപത്രം ഉയര്‍ത്തിയ അനാവശ്യവിവാദം കേരളമുസ്‌ലിംകളുടെ അജണ്ടകളുടെ വഴി തിരിച്ചു വിടാനുള്ളതാണ്. അതില്‍ കയറി പിടിച്ച് ജമാഅത്തെ ഇസ്‌ലാമിയും, അതിന്റെ പ്രസിദ്ധീകരണവും വിവാദങ്ങള്‍ സൃഷ്ടിക്കാന്‍ മെനക്കെടുന്നത് പഴയ സഹയാത്രികരോടുള്ള കടപ്പാട് കൊണ്ട് മാത്രമല്ല, ആദര്‍ശപ്പൊരുത്തം കൊണ്ട് കൂടിയാണ്. എം കെ മുനീറിനെതിരെ പ്രക്ഷോഭം നടത്തുമെന്നാണ് ജമാഅത്തെ ഇസ്‌ലാമി യുവജന വിഭാഗമായ സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് പ്രഖ്യാപിച്ചിരിക്കുന്നത്. അമേരിക്കന്‍ സര്‍ക്കാറിന്റെ ആതിഥേയത്വം സ്വീകരിച്ച ജമാഅത്തെ ഇസ്‌ലാമി നേതാക്കള്‍ എമ്പാടുമുണ്ട്. ഇന്ത്യയിലെ ജമാഅത്തെ ഇസ്‌ലാമി സ്ഥാപനങ്ങളില്‍ അമേരിക്കന്‍ പ്രതിനിധികള്‍ സന്ദര്‍ശനം നടത്തിയതിന് നിരവധി തെളിവുകളുമുണ്ട്. സ്വന്തം നേതാക്കള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ പ്രക്ഷോഭം നടത്തിയതിന് ശേഷമേ മുനീറിനെതിരെ പ്രക്ഷോഭം നടത്താന്‍ സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റിന് ധാര്‍മ്മികാവകാശമുള്ളൂ. അമേരിക്ക സന്ദര്‍ശിച്ചവരും, അമേരിക്കന്‍ സര്‍ക്കാറിന്റെ പൊതൂപരിപാടികളില്‍ പങ്കെടുത്തവരും ഉള്‍പ്പെടെയുള്ള ദേശീയ നേതാക്കളെ സംഘടനയില്‍ നിന്ന് പുറത്താക്കിയിട്ടാണ് ജമാഅത്തെ ഇസ്‌ലാമി എം കെ മുനീറിന്റെ രാജി ആവശ്യപ്പെടുന്നതെങ്കില്‍ അതിന് മാന്യതയുണ്ടാകുമായിരുന്നു. അഖിലേന്ത്യാ ശൂറാ അംഗങ്ങള്‍ക്ക് ബാധകമാകാത്ത കാര്യങ്ങള്‍ മുനീറിന് മാത്രം ബാധകമാകുന്നത് എങ്ങനെയെന്ന് സോളിഡാരിറ്റി വിശദീകരിക്കണം

ഇന്റര്‍നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇസ്‌ലാമിക് തോട്ട് ( ഐ ഐ ഐ ടി) എന്ന അമേരിക്കന്‍ സ്ഥാപനം ഒരു സാമ്രാജ്യത്വ വിരുദ്ധ സര്‍ക്കാര്‍ വിരുദ്ധ സംരഭം ആയിരിക്കുമെന്ന് കണക്കുകൂട്ടലില്‍ അവരുടെ വെബ്‌സൈറ്റില്‍ കയറിയപ്പോള്‍ ആകെ ഒരു കണ്‍ഫ്യൂഷന്‍. അമേരിക്കന്‍ മുസ്‌ലിംകളെയും, അമേരിക്കന്‍ ഗവണ്‍മെന്റിനെയും പൊതു നന്മക്ക് വേണ്ടി ഒരുമിപ്പിക്കുന്നതില്‍ പങ്കു വഹിക്കുന്ന സംഘടനകളില്‍ ഒന്നാണ് ഐ ഐ ഐ ടി. മിഷിഗണ്‍ സര്‍വകലാശാലയിലെയും നോട്ടര്‍ഡാം, ഹൊവാര്‍ഡ്, ജോര്‍ജ്മാസണ്‍ യൂനിവാഴ്‌സിറ്റികളിലെയും പ്രൊഫസര്‍മാരാണ് ഐ ഐ ഐ ടിയുടെ സംഘാടകര്‍. ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഒബ്ജക്ടീവ് സ്റ്റഡീസിനെ അമേരിക്കയിലെ ഐ ഐ ഐ ടിയുടെ അഫിലിയേറ്റഡ് സംഘടനയായി അംഗീകരിച്ചിട്ടുണ്ട്.

വിക്കിലീക്‌സ് വെളിപ്പെടുത്തലുകളെ തുടര്‍ന്ന് കേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ട് ദിനപത്രം ഉയര്‍ത്തിയ അനാവശ്യവിവാദം കേരളമുസ്‌ലിംകളുടെ അജണ്ടകളുടെ വഴി തിരിച്ചു വിടാനുള്ളതാണ്. അതില്‍ കയറി പിടിച്ച് ജമാഅത്തെ ഇസ്‌ലാമിയും, അതിന്റെ പ്രസിദ്ധീകരണവും വിവാദങ്ങള്‍ സൃഷ്ടിക്കാന്‍ മെനക്കെടുന്നത് പഴയ സഹയാത്രികരോടുള്ള കടപ്പാട് കൊണ്ട് മാത്രമല്ല, ആദര്‍ശപ്പൊരുത്തം കൊണ്ട് കൂടിയാണ്. എം കെ മുനീറിനെതിരെ പ്രക്ഷോഭം നടത്തുമെന്നാണ് ജമാഅത്തെ ഇസ്‌ലാമി യുവജന വിഭാഗമായ സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് പ്രഖ്യാപിച്ചിരിക്കുന്നത്. അമേരിക്കന്‍ സര്‍ക്കാറിന്റെ ആതിഥേയത്വം സ്വീകരിച്ച ജമാഅത്തെ ഇസ്‌ലാമി നേതാക്കള്‍ എമ്പാടുമുണ്ട്. ഇന്ത്യയിലെ ജമാഅത്തെ ഇസ്‌ലാമി സ്ഥാപനങ്ങളില്‍ അമേരിക്കന്‍ പ്രതിനിധികള്‍ സന്ദര്‍ശനം നടത്തിയതിന് നിരവധി തെളിവുകളുമുണ്ട്. സ്വന്തം നേതാക്കള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ പ്രക്ഷോഭം നടത്തിയതിന് ശേഷമേ മുനീറിനെതിരെ പ്രക്ഷോഭം നടത്താന്‍ സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റിന് ധാര്‍മ്മികാവകാശമുള്ളൂ. അമേരിക്ക സന്ദര്‍ശിച്ചവരും, അമേരിക്കന്‍ സര്‍ക്കാറിന്റെ പൊതൂപരിപാടികളില്‍ പങ്കെടുത്തവരും ഉള്‍പ്പെടെയുള്ള ദേശീയ നേതാക്കളെ സംഘടനയില്‍ നിന്ന് പുറത്താക്കിയിട്ടാണ് ജമാഅത്തെ ഇസ്‌ലാമി എം കെ മുനീറിന്റെ രാജി ആവശ്യപ്പെടുന്നതെങ്കില്‍ അതിന് മാന്യതയുണ്ടാകുമായിരുന്നു. അഖിലേന്ത്യാ ശൂറാ അംഗങ്ങള്‍ക്ക് ബാധകമാകാത്ത കാര്യങ്ങള്‍ മുനീറിന് മാത്രം ബാധകമാകുന്നത് എങ്ങനെയെന്ന് സോളിഡാരിറ്റി വിശദീകരിക്കണം

1 comment:

  1. എഡിറ്റിങ്ങില്‍ പറ്റിയ പിഴവാണോ എന്നറിയില്ല പല ഖണ്ഡികകളും ആവര്‍ത്തിച്ചിരിക്കുന്നു ,അത് ആശയം വ്യക്തമാവുന്നതിനു തടസ്സം നില്‍ക്കുന്നു ,ശ്രദ്ധിക്കുമല്ലോ ..

    ReplyDelete