Thursday, August 25, 2016
നവസലഫിസം, ആത്മീയ തീവ്രവാദം
മതമൗലികവാദം ചികിത്സിച്ചു മാറ്റാവുന്ന് മാനസിക രോഗമാണെന്ന്് ഓക്‌സോഫോര്‍ഡ് സര്‍വ്വകലാശാലയിലെ കാതലീന്‍ ടെയ്‌ലര്‍ എന്ന് ന്യൂറോസയന്റിസ്റ്റ് അഭിപ്രായപ്പെട്ടിട്ടുണ്ട്. വെയ്‌ല്‌സില്‍ 2013ല്‍ നടന്ന് ഹേയ് ലിറ്റററി ഫെസ്റ്റിവലില്‍ ബ്രെയിന്‍ റിസര്‍ച്ചിനെ കുറിച്ചുള്ള അവതരണത്തിലാണ് കാതലിന്‍ ടെയ്‌ലര്‍ തന്റെ നിരീക്ഷണങ്ങള്‍ പങ്ക് വെച്ചത്. 2006ല്‍ ബ്രെയിന്‍ വാഷിംങ്: ദ സയന്‍സ് ഓഫ് തോട്ട'് കട്രോള്‍ എന്ന് പുസ്തകം എഴുതിയിട്ടുണ്ട് കാതലീന്‍.
അമിതമായ ഭക്തിപ്രകടനങ്ങള്‍ മാനസിക രോഗത്തിന്റെ ലക്ഷണങ്ങളാണ്. ഇതിന് മരുന്ന്ു ഉപയോഗിച്ചു ചികിത്സ നടത്തുന്ന്ുണ്ട് സൈക്യാട്രിസ്റ്റുകള്‍. കേരളത്തില്‍ വളര്‍ന്ന്ു വരുന്ന് ജിന്ന്് സലഫിസം ഒരു മാനസിക രോഗത്തിന്റെ ലക്ഷണമാണോ എന്ന്‌തൊക്കെ പരശോധിക്കേണ്ട കാര്യങ്ങളാണ്.
ജിന്ന്ുകളുമായി ബന്ധപ്പെട്ട' നിറം പിടിപ്പിച്ച കഥകള്‍ എമ്പാടുമുണ്ടായിരുന്ന്ു പണ്ട് നാട്ടിന്‍ പുറങ്ങളില്‍. വൈദ്യുതിയും, വിദ്യാഭ്യാസവും സാര്‍വ്വത്രികമായതോടെ ജിന്ന്ിനെ കുറിച്ചുള്ള കഥകള്‍ കുറഞ്ഞു വന്ന്ു. രാത്രിയില്‍ ഒറ്റക്ക് നടന്ന്ു പോയപ്പോളായിരുന്ന്ു പലരും ജിന്ന്ിനെയും, ചേക്കുട്ട'ിപ്പാപ്പയെയും നേരിട്ട് കണ്ടിരുന്ന്ത്. മനസ്സിനകത്ത് ഉള്ള ഭയവും, തെറ്റായ വിശ്വാസങ്ങളുമാണ് മിഥ്യാകാഴ്ചകള്‍ ഉണ്ടാക്കുന്നത്. കണ്ടുവെന്ന് തോന്ന്ല്‍, കേട്ടവെന്ന് തോന്ന്ല്‍, പിടിച്ചു വലിച്ചുവെന്ന് തോന്ന്ല്‍....... ഇതെല്ലാം നാട്ടില്‍ കുറഞ്ഞു വന്ന് അവസരത്തിലാണ് ജിന്ന്് മുജാഹിദുകള്‍ എന്ന്് സമൂഹം വിളിക്കുന്ന വിസ്ഡം ഗ്ലോബല്‍ ഇസ്ലാമിക് മിഷന്‍ എന്ന് സ്വയം പരിചയപ്പെടുത്തുന്ന് ഒരു വിഭാഗം വന്ന്ത്. എല്ലാ അന്ധവിശ്വാസങ്ങളെയും, മതത്തിലെ അതിരുകവിച്ചലുകളെയും അവര്‍ ആദര്‍ശമാക്കി വ്യാഖ്യാനിക്കുകയുണ്ടായി.
കേരളത്തില്‍ നിന്ന്ും ഏതാനും മുസ്ലിം യുവാക്കള്‍ പലായനം ചെയ്തതാണ് ആത്മീയ തീവ്രവാദത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാക്കിയിട്ടുള്ളത്. യുവാക്കളുടെ തിരോധാനത്തിന്റെ യഥാര്‍ഥകാരണങ്ങള്‍ ഇനിയും വ്യക്തമായിട്ടില്ല. സര്‍ക്കാറും, അന്വേഷണ ഏജന്‍സികളുമാണ് ദുരൂഹതകള്‍ പുറത്തു കൊണ്ടു വരേണ്ടത്. എന്ന്ാല്‍ കാണാതായ യുവാക്കള്‍ തീവ്ര ആത്മീയതകളുടെ വഴികളിലൂടെ സഞ്ചരിച്ചിരുുവെന്ന് നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് ആത്മീയ തീവ്രവാദത്തെ കുറിച്ച് പൊതുസമൂഹത്തില്‍ ചര്‍ച്ചക്ക് പ്രസക്തി വര്‍ധിക്കുന്നത്. തീവ്രആത്മീയത, ആത്മീയ തീവ്രവാദം തുടങ്ങിയ വാചകങ്ങള്‍ മലയാളിയുടെ വ്യവഹാരങ്ങളില്‍ പുതുതായി കടുവരുന്ന സംജ്ഞകളാണ്.
എല്ലാ മതങ്ങള്‍ക്കകത്തും മതത്തില്‍ തീവ്രമായ നിലപാടുകള്‍ സ്വീകരിച്ച മൈക്രോസ്‌കോപ്പിക് ന്യൂനപക്ഷം ഉണ്ടായിട്ടുണ്ട്. മുസ്ലിം സമുദായത്തിനകത്തെ ആത്മീയതയില്‍ തീവ്രനിലപാടുകള്‍ സ്വീകരിച്ച ഒരു ചെറുസംഘത്തിന്റെ സ്വഭാവസവിശേഷതകള്‍ വിവരിക്കുന്ന്തിനാണ് ആത്മീയ തീവ്രവാദം എന്ന് സംജ്ഞ ഉപയോഗിക്കുന്ന്ത്. മുസ്ലിം സമുദായത്തിനകത്തെ അത്മീയ തീവ്രവാദം ഊര്‍ജ്ജം സ്വീകരിക്കുന്ന് സലഫീ ആശയധാരയെ നവസലഫിസം എന്ന്ു വിശേഷിപ്പിക്കാം. സലഫീ ആദര്‍ശങ്ങള്‍ കേരളത്തിലെ പൊതുസമൂഹത്തിന് അപരിചിതമായ ഒന്ന്ല്ല. സലഫിസം, അഥവാ സലഫിയത്ത് എന്ന്് പറയുന്നത് ഒരു ആദര്‍ശമല്ല. അതൊരു രീതിശാസ്ത്രമാണ്. ഇസ്ലാമിലെ വിശ്വാസപ്രമാണങ്ങളെയും, ആചാര അനുഷ്ഠാനങ്ങളെയും വിശുദ്ധഖുര്‍ആനില്‍ നിന്ന്ും, ഹദീസുകളില്‍ നിന്ന്ും സ്വീകരിക്കുമ്പോള്‍ മുന്‍ഗാമികളുടെ (സലഫുസ്സ്വാലിഹുകളുടെ) വ്യാഖ്യാനങ്ങള്‍ പിന്തുടരുന്ന് രീതിശാസ്ത്രമാണ് സലഫിയ്യത്ത്. എന്ന്ാല്‍ നവസലഫിസം അതില്‍ നിന്ന്ും വ്യത്യസ്തമാണ്.
ആധുനിക കാലത്ത് അറേബ്യന്‍ രാഷ്ട്രങ്ങളില്‍ ജീവിച്ചിരുന്ന് ചില പണ്ഡിതര്‍ നല്‍കിയ ഫത്്വകളുടെ അടിസ്ഥാനത്തില്‍ മതത്തെ മനസ്സിലാക്കുകയാണ് നവസലഫികള്‍ ചെയ്യുന്ന്ത്. ചിലരൊക്കെ അതിനെ അറബ് സലഫിസം എന്ന്ു വിശേഷിപ്പിക്കാറുണ്ട്. അറബ് രാജ്യങ്ങളായ യമന്‍, സഊദി അറേബ്യ, കുവൈത്ത് തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന്ും ഉള്ള പണ്ഡിതരുടെ ഫത്്വകളാണ് ഉപയോഗിക്കുന്ന്ത് എതിനാലാണ് അതിനെ അറബ് സലഫിസം എന്ന്ും, ഗള്‍ഫ് സലഫിസം എന്ന്ും വിശേഷിപ്പിക്കുന്ന്ത്. അറബ് സലഫിസം എന്നേ്ാ ഗള്‍ഫ് സലഫിസം എന്നേ്ാ കേരളത്തില്‍ വിശേഷിപ്പിക്കപ്പെടുന്ന് ആശയങ്ങള്‍ അറബ് ലോകത്ത് സുന്ന്ീ മുസ്ലിംകള്‍ക്കിടയില്‍ ആഴത്തില്‍ വേരുകളാഴ്ത്തിയ ഒന്ന്ല്ല എന്ന്് പ്രാഥമിക നിരീക്ഷണങ്ങളില്‍ നി്ന്ന് തന്നെ് ബോധ്യമാകും. അറബ് നാടുകളിലെ തന്നെ് ഭൂരിപക്ഷം മുസ്ലിം പണ്ഡിതന്മാരും അംഗീകരിക്കാത്ത സംസ്‌കാര ശൂന്യന്മാരായ ചില കടുംപിടുത്തക്കാരുടെ വാദങ്ങളെയാണ് കേരളത്തിലേക്ക് ഗള്‍ഫ് സലഫിസമായി ഇറക്കുമതി ചെയ്തു കൊണ്ടിരിക്കുന്ന്ത്. യെമനിലെ ശൈഖ് മുഖ്ബില്‍ ബിന്‍ ഹാദീ അല്‍ വാദീ, ശൈഖ് യഹ്്യാ അല്‍ ഹജൂരി, സഊദിയിലെ ശൈഖ് റബീ ബിന്‍ ഹാദീ അല്‍ മദ്ഖലി തുടങ്ങിയവരുടെ വാദഗതികളാണ് അതില്‍ ഭൂരിപക്ഷവും.
സലഫികളാണെ് സ്വയം അവകാശപ്പെടുന്ന്‌വരാണ് നവസലഫികള്‍. കേരളത്തില്‍ മുജാഹിദ് പ്രസ്ഥാനം ഒരു നൂറ്റാണ്ട് കാലത്തോളമായി പ്രവര്‍ത്തിച്ചു വരുന്ന്ു. സലഫി രീതി ശാസ്ത്രമാണ് അത് പ്രമാണങ്ങളെ പിന്തുടരുന്ന് കാര്യത്തില്‍ സ്വീകരിച്ചു വരുന്ന്ത്. എന്ന്ാല്‍ സലഫീ രീതി ശാസ്ത്രത്തിന് പകരമായി സലഫികളെന്ന്് അവകാശപ്പെടുന്ന് ചില മുസ്ലിം പണ്ഡിതരുടെ ഫത്്വകളും ലേഖനങ്ങളുമാണ് മതത്തെ മനസ്സിലാക്കാന്‍ നവസലഫികള്‍ ഉപയോഗിച്ചു വരുന്ന്ത്. 1980കളുടെ തുടക്കത്തില്‍ രൂപപ്പെട്ടു വന്ന ഒരു രീതിശാസ്ത്രമാണത്. സലഫികള്‍ എന്ന്് സ്വയംവിശേഷിപ്പിക്കുകയും സലഫി രീതിശാസ്ത്രം പിന്തുടരുവര്‍ക്കിടയില്‍ തര്‍ക്കങ്ങള്‍ക്കും, ആശങ്കകള്‍ക്കും വഴിമരുന്ന്ിടുകയും ചെയ്യുകയാണ് നവസലഫികളുടെ രീതി.
ഒരു ബഹൂസ്വരസമൂഹത്തില്‍ തീരെ പ്രായോഗികമല്ലാത്ത ആശയങ്ങളാണ് അവരുടെ വാദങ്ങള്‍. കേരളത്തില്‍ സുബൈര്‍ മങ്കടയുടെ നേതൃത്വത്തിലാണ് നവസലഫീ ആശയങ്ങള്‍ ഇറക്കുമതി ചെയ്തു തുടങ്ങിയത്. കേരളത്തിലെ മുജാഹിദ് പ്രസ്ഥാനത്തിലേക്ക് പിഴച്ച വാദങ്ങള്‍ കള്ളക്കടത്തായി ഇറക്കുമതി ചെയ്തു കൊണ്ട് തുടക്കം കുറിച്ച സുബൈര്‍ മങ്കട പിന്നീട് സംഘടന തിന്മയാണെ വാദം ഉയര്‍ത്തി പിരിഞ്ഞു പോകുകയുണ്ടായി. ശേഷം നിലമ്പൂരിനടത്തു അത്തിക്കാട്ട് തന്റെ ആശ്രമം പണിതുയര്‍ത്തി. 2013 ഓടെ അത്തിക്കാട്ട'് തന്റെ അനുയായികള്‍ക്കിടയിലുണ്ടായ തര്‍ക്കങ്ങളെയും, സംഘര്‍ഷങ്ങളെയും തുടര്‍ന്ന് സുബൈര്‍ മങ്കടക്ക് അത്തിക്കാട്ടെ തന്റെ കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കേണ്ടി വന്നു. ഇതേ തുടര്‍ന്ന് സുബൈര്‍ മങ്കട നേതൃത്വം നല്‍കുന്ന നവസലഫീ കൂട്ടായ്മ രണ്ടായി പിരിഞ്ഞു. അതിന് ശേഷം കൊച്ചിയിലെ ദാറുല്‍ഹദീസ് എന്ന സ്ഥാപനം കേന്ദ്രമാക്കി സൂബൈര്‍ മങ്കട തന്റെ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്ന്് വരികയാണ്. സുബൈര്‍ മങ്കട വിരുദ്ധ പക്ഷം കാസര്‍കോഡ്, കോഴിക്കോട് ജില്ലകളില്‍ കേന്ദ്രീകരിച്ചും തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്ന്ു വരുന്ന്ുണ്ട്. ഡോ. കെ കെ സകരിയ്യാ സ്വലാഹി സുബൈര്‍ മങ്കട വിരുദ്ധ പക്ഷത്തിന്റെ കൂടെ നില്‍ക്കുന്ന പ്രമുഖനാണ്.
യെമന്‍, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലെ തങ്ങളുടെ ആത്മീയ കേന്ദ്രത്തിലേക്കുള്ള തീര്‍ഥാടനം ഇവരുടെ ഒരു പ്രധാന പരിപാടിയാണ്. ശൈഖിന്റെ വായില്‍ നി്ന്ന് നേരിട്ട അറിവ് നേടുന്ന്തിനാണ് ഈ യാത്രകള്‍. മതത്തിലെ ഉപരിപഠനം എന്ന്ാണ് അനുയായികള്‍ ഈ യാത്രയെ വിശേഷിപ്പിക്കുന്ന്ത്. മക്ക, മദീന, അഖ്‌സ പള്ളികള്‍ക്കു പുറമെ പുണ്യം പ്രതീക്ഷിച്ച് തീര്‍ത്ഥയാത്രകള്‍ ഇല്ലെന്ന മുസ്ലിം വിശ്വാസത്തിന് വിരുദ്ധമാണ് അവരുടെ യാത്രകള്‍.
ഈ ധാരകളോടൊും സാദൃശ്യം ഇല്ലാതെ മലപ്പുറത്തിനടുത്ത ഇരുമ്പുഴി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന് ഒരു വിഭാഗം കൂടിയുണ്ട്. സംഘടന തിന്മയാണെ വാദം ഇല്ലാത്തതിനാല്‍ അവര്‍ സംഘടനക്ക് പേരൊക്കെ നല്‍കിയിട്ടുണ്ട്. സ്‌ട്രൈറ്റ് പാത്ത് എന്ന്ാണ് സംഘടനയുടെ പേര്. ഇരുമ്പുഴി സ്വദേശി മുഹ്യുദ്ദീന്‍ ആണ് അവരുടെ ആത്മീയ നേതാവ്. ആ വിഭാഗത്തിന്റെ പൂര്‍ണ്ണമായ തോതിലുള്ള നേതാവും മുഹ്യുദ്ദീന്‍ ഇരുമ്പുഴിയാണ്. തങ്ങളുടെ കൂടെ നില്‍ക്കുന്ന്‌വരാണ് സ്വര്‍ഗ്ഗത്തിലുണ്ടാകുകയെും, മറ്റുള്ള സംഘടനകളെല്ലാം നരകത്തിലാണെന്ന്ുമുള്ള വിചിത്രവാദമാണ് ഈ വിഭാഗം ഉയര്‍ത്തുന്ന്ത്. (നാലഞ്ച് ഏക്കര്‍ സ്ഥലമുണ്ടെങ്കില്‍ സ്വര്‍ഗ്ഗം പണിയാവുന്ന് അത്ര ചെറിയ ആള്‍ക്കുട്ടമാണത് എത് വേറെ കാര്യം.)
നവസലഫിസത്തിന്റെ ആശയധാര രൂപം കൊള്ളുന്ന് വിധവും അതിന് സലഫീ രീതിശാസ്ത്രവുമായുള്ള വ്യത്യാസവും മനസ്സിലാക്കുവര്‍ക്ക് 'ആത്മീയ തീവ്രവാദം' എന്ന് സംജ്ഞ വേഗത്തില്‍ ഉള്‍ക്കൊള്ളാനാവും. നവസലഫിസത്തിന്റെ പ്രവര്‍ത്തനങ്ങളെ ആത്മീയതീവ്രവാദം എന്ന്ു വിശേഷിപ്പിക്കാം. ഹിജ്‌റയാണ് ഇതര മുസ്ലിം സംഘടനകളില്‍ നിന്ന്ും നവസലഫികളെ വ്യത്യസ്തമാക്കുന്ന് പ്രധാന ആത്മീയ തീവ്രവാദം. കേരളം പോലെ ബഹുസ്വരത നിലനില്‍ക്കുകയും, വിവിധ മതജാതി വിഭാഗങ്ങള്‍ ഒന്ന്ിച്ചു താമസിക്കുകയും ചെയ്യു സ്ഥലത്ത് നി്ന്ന് സലഫീ കമ്യൂണുകളിലേക്കുള്ള പലായനമാണ് ഹിജ്‌റ. യമന്‍, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലേക്ക് പ്രധാനമായും പലായനങ്ങള്‍ നടക്കുന്ന്ത്. (ശ്രീലങ്ക സലഫീ സമൂഹമാണോ എന്നൊന്നും ചോദിക്കരുത്. ബുദ്ധി ഉപയോഗിക്കരുത് എന്ന്തും നവസലഫിസത്തിന്റെ അടിസ്ഥാന ആദര്‍ശമാണ്.) എന്ന്ാല്‍ അതിരുകവിഞ്ഞ പ്രവര്‍ത്തനങ്ങളുടെ കാര്യത്തില്‍ വിവിധ നവസലഫീ ഗ്രൂപ്പുകള്‍ക്കിടയില്‍ തന്നെ് അഭിപ്രായ ഏകോപനം ഇല്ല. ഇതേ കുറിച്ചുള്ള തര്‍ക്കങ്ങളെ തുടര്‍ന്ന്് അവര്‍ പരസ്പരം ശത്രുത വെച്ച് പുലര്‍ത്തുന്ന്‌വരുമാണ്.
പ്രവാചകന്‍ ഒരിക്കല്‍ പറഞ്ഞു: 'ഒരു കാലം വരും. അ്ന്ന് വിശ്വാസിയുടെ ഏറ്റവും വലിയ സമ്പത്ത് ആടുകളായിരിക്കും. തന്റെ ഈമാനും മുറുകെ പിടിച്ച് അവന്‍ വല്ല കുന്നിന്‍മുകളിലേക്കോ, മലഞ്ചെരുവിലേക്കോ പലായനം ചെയ്യും.' ഈ ഹദീസ് അനുസരിച്ച് ആടുവളര്‍ത്തല്‍ സുന്നത്താണെ വാദം ഉയര്‍ത്തുവരുണ്ട് നവസലഫികളില്‍. പ്രവാചകന് മുമ്പും ശേഷവും ലോകത്ത് ആടിനെ വരുമാനത്തിനായി വളര്‍ത്തുന്ന്ുണ്ട്. ആടിനെ വളര്‍ത്തി ലാഭമെടുക്കുന്ന്ത് പുണ്യപ്രവര്‍ത്തിയാണോ അല്ലയോ എന്ന കാര്യത്തില്‍ മുസ്ലിം സമൂഹത്തില്‍ തര്‍ക്കം ഇല്ല. ആട് വളര്‍ത്തല്‍ നൈപുണ്യവും, പരിചയവും ആവശ്യമുള്ള ഒരു ജോലിയാണ്. ആടുകളുടെ പരിചരണത്തില്‍ നിരവധി കാര്യങ്ങള്‍ ശ്രദ്ധിക്കാറുണ്ട്. ഹദീസ് വായിച്ചെടുത്ത് മാത്രം ആടിനെ വളര്‍ത്താനാവില്ല. അതിനാല്‍ തന്നെ ഒരു വാദം എന്ന്തിനപ്പുറം ആട് വളര്‍ത്തല്‍ കേരളത്തില്‍ എവിടെയും ആട്‌സലഫികള്‍ വിജയകരമായി നടപ്പാക്കിയിട്ടില്ല. ആത്മീയ തീവ്രവാദത്തിന്റെ പ്രധാനപ്പെട്ട ഒരു ഘടകമാണ് ആടിനെ വളര്‍ത്തല്‍ ഒഴികെയുള്ള മറ്റൊരു ജോലിയും ചെയ്യില്ലെന്ന് വാദം.
ആടുസലഫികളും, ഹിജ്‌റവാദികളും പൊതുസമൂഹത്തില്‍ നിരന്തരശല്യക്കാരാവുില്ല. പൊതുസമൂഹത്തില്‍ നിരന്തരശല്യം ഉണ്ടാക്കുന്ന് ആത്മീയ തീവ്രവാദം മറ്റു ചിലതാണ്. ബാല്യവിവാഹം, ബഹൂഭാര്യത്വം, സ്ത്രീകളോടുള്ള ശത്രുതാമനോഭാവം, മിശ്രവിദ്യാഭ്യാസത്തോടുള്ള എതിര്‍പ്പ് എന്ന്ിവയാണ് തീവ്രആത്മീയവാദികളുടെ സാമൂഹ്യവിരുദ്ധതകള്‍.
കുടുംബങ്ങളില്‍ സംഘര്‍ഷം വിതക്കുന്ന
ആത്മീയ തീവ്രവാദം
രാജ്യത്ത് പ്രവര്‍ത്തിക്കുന്ന മുസ്ലിം സംഘങ്ങളില്‍ ആത്മീയതക്കും, പ്രബോധനപ്രവര്‍ത്തനങ്ങള്‍ക്കും ഏറ്റവും പ്രാധാന്യം നല്‍കുന്ന വിഭാഗം തബ്ലീഗ് ജമാഅത്താണ്. ആത്മീയതയുടെയും, പ്രബോധനത്തിന്റെയും വഴിയിലുള്ള പരിശ്രമത്തിനു വേണ്ടി 40 ദിവസം വീടുവിട്ടിറങ്ങുന്നത് തബ്ലീഗിന്റെ പ്രധാന പ്രവര്‍ത്തനമാണ്. കണിശമായ അച്ചടക്കവും, ശാന്തമായ പെരുമാറ്റവുമാണ് തബ്‌ലീഗ് പ്രവര്‍ത്തനത്തിന്റെ സവിശേഷത. അതിനാല്‍ തന്നെ തബ്‌ലീഗിന്റെ പ്രവര്‍ത്തനം ആത്മീയ തീവ്രവാദമായി വിലയിരുത്താനാവില്ല. നവസലഫിസവും അതിന്റെ സൃഷ്ടിയായ ആത്മീയ തീവ്രവാദവും അച്ചടക്ക രാഹിത്യം കൊണ്ടാണ് വിഭിന്നമാകുത്. വീടുമായും, കുടുംബവുമായുള്ള ബന്ധം മിക്കവര്‍ക്കും നാമമാത്രമായിരിക്കും. കുടുംബബന്ധങ്ങള്‍, അയല്‍പ്പക്കബന്ധങ്ങള്‍ എന്നിവയ്ക്ക് യാതൊരു പ്രാധാന്യവും നല്‍കാത്തവരാണ് ആത്മീയ തീവ്രവാദികള്‍. ഇസ്ലാമിലെ ആത്മീയത എന്നു വിശേഷിപ്പിക്കാവുന്ന തഖ്‌വയുടെ യാതൊരു ലക്ഷണവും ഇവരുടെ ജീവിതത്തില്‍ ഉണ്ടാകില്ല.
ആത്മീയ തീവ്രവാദികളുടെ വഴികള്‍ കൊട്ടിയടക്കുന്ന പ്രസ്താവന ആദ്യം നടത്തിയിട്ടുള്ളത് പ്രവാചകന്‍ മുഹമ്മദ് നബി തന്നെയാണ്: 'ആരെങ്കിലും അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ച് മാതാപിതാക്കള്‍ക്ക് നന്മ ചെയ്യാനും, അവരെ സേവിക്കാനും സമയം വ്യയം ചെയ്താല്‍ അവനു വേണ്ടി സ്വര്‍ഗ്ഗത്തിന്റെ രണ്ടു കവാടങ്ങള്‍ തുറക്കപ്പെടും. മാതാപിതാക്കള്‍ക്ക് എതിര് നില്‍ക്കാനോ അവരെ ധിക്കരിക്കാനോ ആണ് നീക്കമെങ്കില്‍ നരകത്തിന്റെ രണ്ടു വാതിലുകളായിരിക്കും അവനു വേണ്ടി തുറക്കപ്പെടുക.' ഇതു കേട്ട പ്രവചാകന്റെ അനുചരന്മാരില്‍ ഒരാള്‍ ചോദിച്ചു: 'മാതാപിതാക്കള്‍ ക്രൂരത കാണിക്കുന്നവരാണെങ്കിലോ?' പ്രവാചകന്‍ മറുപടി പറഞ്ഞു: 'അവര്‍ നിന്നോട് ക്രൂരത ചെയ്താലും, നീ അവരോട് ഛെ എന്ന വാക്ക് പോലും കയര്‍ത്ത് പറയരുത്.'
വീടും, കുടുംബവും ഉപേക്ഷിച്ച് സ്വര്‍ഗ്ഗം തേടി പലായനം ചെയ്യുന്നവര്‍ക്കുള്ളത് തുറന്നു വെച്ച നരകകവാടങ്ങളാണെന്ന് പ്രവാചകന്റെ അധ്യാപനങ്ങളില്‍ നിന്ന് ബോധ്യപ്പെടുന്നതാണ്. പ്രായമായ മാതാപിതാക്കള്‍ ജീവിച്ചിരുന്നിട്ടും അവരെ പരിചരിച്ച് സ്വര്‍ഗ്ഗം നേടാന്‍ കഴിയാത്തവരാണ് നിര്‍ഭാഗ്യവാന്മാരെന്ന് മുഹമ്മദ് നബി പഠിപ്പിച്ചിട്ടുണ്ട്.
വിശുദ്ധ ഖുര്‍ആനില്‍ ഇപ്രകാരം കാണാം: 'മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവില്‍ നിന്ന് സൃഷ്ടിക്കുകയും അതില്‍ നിന്നു തന്നെ അതിന്റെ ഇണയെ സൃഷ്ടിക്കുകയും, അവര്‍ ഇരുവരില്‍ നിന്നുമായി ധാരാളം പുരുഷന്‍മാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങള്‍ സൂക്ഷിക്കുവിന്‍. ഏതൊരു അല്ലാഹുവിന്റെ പേരില്‍ നിങ്ങള്‍ അന്യോന്യം അവകാശങ്ങള്‍ ചോദിക്കുന്നുവോ, ആ അല്ലാഹുവിനെ സൂക്ഷിക്കുക. കുടുംബബന്ധങ്ങള്‍ തകരുന്നതും സൂക്ഷിക്കുക. അല്ലാഹു നിങ്ങളെ സദാ നിരീക്ഷിച്ചു കൊണ്ടിരിക്കുന്നുണ്ട്. (സൂറത് അന്നിസാഅ്. സൂക്തം 1)
ഖുര്‍ആനില്‍ മറ്റൊരിടത്ത് ഇങ്ങനെ കാണാം: 'അന്ധനോ, മുടന്തനോ, രോഗിക്കോ ആരുടെ വീടുകളില്‍ നിന്നും ഭക്ഷണം കഴിക്കുന്നതിന് വിരോധമില്ല. നിങ്ങള്‍ക്ക് സ്വന്തം വീടുകളില്‍ നിന്നോ, പിതാക്കളുടെയോ മാതാക്കളുടെയോ സഹോദരന്മാരുടെയോ സഹോദരിമാരുടെയോ പിതൃസോഹദരന്മാരുടെയോ അമ്മായിമാരുടെയോ അ്മ്മാവന്മാരുടെയോ മാതൃസഹോദരിമാരുടെയോ വീടുകളില്‍ നിന്ന് ഭക്ഷണം കഴിക്കുന്നതില്‍ യാതൊരു വിരോധവും ഇല്ല. ഏതു വീടിന്റെ താക്കോല്‍ നിങ്ങളുടെ ഉത്തരവാദിത്തത്തില്‍ ഉണ്ടോ ആ വീട്ടില്‍ നിന്നും നിങ്ങളുടെ സുഹൃത്തുക്കളുടെ വീടുകളില്‍ നിന്നും ഭക്ഷണം കഴിക്കുന്നതിനും വിരോധമില്ല. നിങ്ങള്‍ ഒന്നിച്ചോ വെവ്വേറെയോ തിന്നുതിനും കുറ്റമില്ല. എന്നാല്‍ നിങ്ങള്‍ വല്ല വീടുകളിലും പ്രവേശിക്കുകയാണെങ്കില്‍ അല്ലാഹുവിങ്കല്‍ നിന്നുള്ള അനുഗ്രഹീതവും, പാവനവുമായ ഒരു ഉപചാരം എന്ന നിലയില്‍ നിങ്ങള്‍ അന്യോനം സലാം പറയണം. നിങ്ങള്‍ ചിന്തിച്ചു ഗ്രഹിക്കുന്നതിന് വേണ്ടി അപ്രകാരം നിങ്ങള്‍ക്ക് തെളിവുകള്‍ വിവരിച്ചു തരുന്നു..' (സൂറത്ത് അന്നൂര്‍, സൂക്തം 61)
മുജാഹിദ് പ്രസ്ഥാനത്തില്‍ 2002ല്‍ ഉണ്ടായ പിളര്‍പ്പിനെ തുടര്‍ന്ന് രംഗപ്രവേശനം ചെയ്ത കുറച്ച് പ്രഭാഷകരാണ് പിന്നീട് മുജാഹിദ് സെന്റര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വിഭാഗത്തില്‍ കാര്യങ്ങള്‍ തീരുമാനിച്ചത്. അവരാണിപ്പോള്‍ ജിന്നും, ആടും, താടിയുമായി അലക്ഷ്യമായി അലയുന്നത്. പ്രഭാഷണങ്ങള്‍ കേള്‍ക്കാന്‍ നിരവധി ആളുകള്‍ തടിച്ചുകൂടി. കൂറേയധികം ആളുകള്‍ പ്രഭാഷണങ്ങളില്‍ ആകൃഷ്ടരായി മുജാഹിദ് പ്രസ്ഥാനത്തില്‍ എത്തിച്ചേര്‍ന്നു. അവര്‍ പഴയ മുജാഹിദുകളെ പോലെ ആയിരുന്നില്ല. താടിയുടെയും, മുട്ടോളം ഉയരുന്ന പാന്റിന്റെയും കാര്യത്തില്‍ യാതൊരു വിധ അഡ്ജസ്റ്റ്‌മെന്റിനും തയ്യാറായില്ല. പാരമ്പര്യ യാഥാസ്ഥിതിക വിശ്വാസത്തില്‍ നി്ന്ന പ്രഭാഷണങ്ങളില്‍ ആകൃഷ്ടരായി വന്നവര്‍ 'യാഥാസ്ഥിതികരോട'് കടുത്ത അകല്‍ച്ചയും, പ്രത്യക്ഷമായ വിയോജിപ്പുകളും പുലര്‍ത്തി. എവിടെ പ്രഭാഷണം ഉണ്ടെന്ന് കേട്ടാലും വണ്ടിയെടുത്ത് യാത്ര ചെയ്തു അവര്‍. സമുദായത്തിനകത്തെ ഇതര വിഭാഗങ്ങളോട് ശത്രുതാപരമായ അകല്‍ച്ച സൂക്ഷിച്ചു. പഴയ കിതാബുകള്‍ വായിക്കാനോ, ആധുനിക ഗ്രന്ഥങ്ങള്‍ വായിക്കാനോ വലിയ താത്പര്യം കാണിക്കാതിരിക്കുകയും പ്രസംഗങ്ങള്‍ കേട്ട്'് ദീന്‍ മനസ്സിലാക്കുകയും ചെയ്തു അവര്‍.
ഈ പ്രവണതക്കകത്ത് സാമൂഹ്യമായ ചില പ്രശ്‌നങ്ങള്‍ ഉണ്ട്. നിരന്തരമായ പഠനങ്ങളുടെയും, വിശാലമായ വായനയുടെയും അടിസ്ഥാനത്തില്‍ ഇസ്ലാഹി ആദര്‍ശങ്ങളില്‍ ആകൃഷ്ടരായവര്‍ക്കുള്ള വിജ്ഞാനം പുതിയ ആവേശഭരിതര്‍ക്കില്ല. സമൂഹത്തില്‍ നിന്നും, കുടുംബത്തില്‍ നിന്നും അകലുന്നതിനാണ് അതിനാല്‍ പുതിയ ആവേശം വഴിവെച്ചത്.
സംവാദത്തിന്റെ മാന്യതകള്‍ പഠിക്കാത്തവര്‍ക്ക് സംവാദം നടത്താനാകില്ല. വാദപ്രതിവാദമല്ല സംവാദം. അത് മറ്റൊരാളുടെ ചിന്തയിലേക്ക് നമ്മുടെ നിലപാടുകള്‍ ബോധ്യപ്പെടുത്തി കൊടുക്കുന്ന ശ്രമകരമായ കാര്യമാണ്. വീട്ടില്‍ ടി വി ഓണ്‍ ചെയ്യുന്ന കുടുംബത്തിലെ അംഗങ്ങളോട് ടി വി ഓഫാക്കാന്‍ കല്‍പ്പിക്കുകയും, അതിന് തയ്യാറായില്ലെങ്കില്‍ കേബിള്‍ മുറിച്ചിടുകയോ, വീട്ടില്‍ നിന്ന് പിണങ്ങിപ്പോകുകയോ ചെയ്യുന്ന വികാരജീവികള്‍ മുജാഹിദ് പ്രസ്ഥാനത്തിന്റെ പേരില്‍ വളര്‍ന്നു വന്നു. ആദര്‍ശം പറഞ്ഞ് തര്‍ക്കിച്ച് വീട് വിട്ടിറങ്ങുകയും വീട്ടിലെ കല്യാണത്തില്‍ പങ്കെടുക്കാന്‍ പോലും മടിക്കുന്ന തരത്തിലുള്ള ആദര്‍ശതീവ്രത മുജാഹിദ് പ്രസ്ഥാനത്തിന്റെ പേരില്‍ വരുത്തുകയും ചെയ്തു ചിലര്‍.
മുജാഹിദ് ബാലുശ്ശേരി, ഹുസൈന്‍ സലഫി, ഹാരിസ് ബിന്‍ സലീം തുടങ്ങിയ വികാരജീവികളുടെ പ്രസംഗങ്ങള്‍ നിശിതമായി തന്നെ അവലോകനം ചെയ്യേണ്ട അവസരമാണിത്. സ്വന്തം കുടുംബത്തിനകത്ത് നിന്ന് പോലും ശത്രുക്കളെ സമ്പാദിക്കുകയും നാട്ടില്‍ ഒന്നും ക്രിയാത്മകമായി ചെയ്യാനില്ലാതെ പ്രസംഗങ്ങള്‍ കേട്ട് കാലം കഴിച്ചു കൂട്ടേണ്ടി വരികയും ചെയ്യുന്ന ആള്‍ക്കൂട്ടത്തെ മുജാഹിദ് പ്രസ്ഥാനത്തിന്റെ പേരില്‍ ഉണ്ടാക്കിയെടുക്കുന്നത് ദഅവത്തല്ല, സാമൂഹ്യദ്രോഹമാണ്. ആ സാമൂഹ്യദ്രോഹത്തിനാണ് ചിലര്‍ ദഅവത്തെ് പേര് വിളിക്കുത്.
സംഘടനയെ ശക്തിപ്പെടുത്തലോ, ആള്‍ക്കൂട്ടങ്ങളെ സൃഷ്ടിക്കലോ അല്ല മുജാഹിദ് പ്രസ്ഥാനത്തിന്റെ ലക്ഷ്യം. മുസ്ലിം സമുദായത്തെ സാമൂഹ്യമായും, ആന്തരികമായും ശക്തിപ്പെടുത്തുകയാണ് മുജാഹിദ് പ്രസ്ഥാനത്തിന്റെ ഉത്തരവാദിത്തം. സംഘടനാപരമായുണ്ടാകുന്ന നഷ്ടങ്ങള്‍ സഹിച്ചും സമുദായത്തെ ശക്തിപ്പെടുത്തുന്ന വിശാലകാഴ്ചപ്പാടിന് പകരം കുടുംബങ്ങളില്‍ പോലും തര്‍ക്കങ്ങളും, ഛിദ്രതയും വളര്‍ത്തി ആള്‍ക്കൂട്ടത്തെ സൃഷ്ടിക്കുന്ന ദഅവത്തിനെ ആഴത്തില്‍ പഠനവിധേയമാക്കേണ്ടതുണ്ട്.
സുഹൈര്‍ ചുങ്കത്തറയുടെ ബഹുഭാര്യത്വ പ്രചാരണത്തിനു വേദി ഒരുക്കേണ്ട ഗതികേട് മുജാഹിദ് സെന്റര്‍ ആസ്ഥാനമായ വിഭാഗത്തിന് കഴിഞ്ഞ കാലങ്ങളില്‍ ഉണ്ടായി. എന്തായിരുന്നു അതിന്റെ പരിണിത ഫലം? ആദ്യഭാര്യയോട് പിണങ്ങി നില്‍ക്കുന്ന, മക്കളോടു പോലും അകലേണ്ടി വന്നവരുടെ മാനസികാവസ്ഥയെ കുറിച്ച് ആലോചിച്ചു നോക്കിയിട്ടുണ്ടോ?
കുടുംബബന്ധങ്ങളില്‍ വിള്ളല്‍ വീഴ്ത്തിയും, കുടുംബത്തെ ശത്രുവാക്കിയും യഥാര്‍ഥ ഇസ്ലാമിനെ അന്വേഷിച്ചിറങ്ങുന്നതിന്റെ പ്രത്യാഘാതങ്ങള്‍ സമുദായം അനുഭവിക്കുന്നുണ്ട്. സാമൂഹ്യശാസ്ത്രജ്ഞരുടെ എണ്ണം ഏറെ വര്‍ധിച്ച കാലത്താണ് നമ്മള്‍ ജീവിക്കുന്നത്. കുടുംബബന്ധങ്ങള്‍, ദാമ്പത്യബന്ധങ്ങള്‍, കുട്ട'ികളുടെ പരിപാലനം തുടങ്ങിയ കാര്യങ്ങളില്‍ ഏറെ പഠനവും, ചര്‍ച്ചയും നടക്കേണ്ട കാലമാണിത്. അതിന് വേണ്ടി ഖുര്‍ആനിനെയും, ഹദീസിനെയും പഠനവിധേയമാക്കേണ്ട കാലത്താണ് നേര്‍വിപരീതമായ ദിശയില്‍ സഞ്ചരിക്കാന്‍ ചിലര്‍ പ്രേരിപ്പിക്കുന്നത്. സാമൂഹ്യശാസ്ത്രവിശകലനങ്ങളുടെയും, ഗവേഷണങ്ങളുടെയും അടിസ്ഥാനത്തില്‍ കുടുംബബന്ധങ്ങളെ ശാക്തീകരിക്കുന്നതിനെ കുറിച്ച് ഗൗരവമായി ആലോചിക്കേണ്ട ഘട്ടത്തില്‍ നേര്‍വിപരീതമായ കാര്യങ്ങള്‍ ചെയ്യുന്നത് ഭാവിയില്‍ ദോഷം ചെയ്യുമെന്ന് ഓര്‍ക്കണം. സാമൂഹ്യശാസ്ത്രജ്ഞരുടെയും, നിരീക്ഷകരുടെയും സേവനം ഉപയോഗിക്കാതെ വേഷത്തിലും ഭാവത്തിലും മാത്രം പണ്ഡിതന്മാരായ അല്‍പ്പന്മാര്‍ക്ക് പ്രസ്ഥാനത്തെ തളികയില്‍ വെച്ചു കൊടുത്തതിന്റെ അനന്തരഫലങ്ങളാണ് അനുഭവിക്കുന്നതെന്ന് ഗൗരവത്തോട ഉള്‍ക്കൊള്ളണം.
കാലത്തിന്റെ ചുവരെഴുത്ത് വായിച്ച് ഐക്യപ്പെടുക
കേരളത്തില്‍ മുക്കാല്‍ കോടിയിലേറെ മുസ്ലിംകളുണ്ട്. നിത്യദാരിദ്ര്യത്തില്‍ കഴിയുന്നവരും, യാതൊരു സദാചാരമൂല്യവും പുലര്‍ത്താത്തവരും അവരില്‍ ഉണ്ട്. മുസ്ലിം സമുദായത്തിന്റെ പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ കാര്യമായി നടക്കേണ്ടത് അത്തരക്കാരെ ടാര്‍ജറ്റ് ചെയ്താണ്. ലഹരി മാഫിയയുടെ പിടിയിലായ മുസ്ലിം ചെറുപ്പക്കാരുണ്ട്. ക്രിമിനലുകളായി മാറിയവരുണ്ട്. ദിനേനെ പത്രങ്ങള്‍ വായിക്കുന്നവര്‍ക്ക് കേരളത്തിലെ മുസ്ലിം സമുദായത്തിനകത്തെ പുഴുക്കുത്തുകള്‍ എന്തൊക്കെയാണെ് വേറെ ക്ലാസെടുത്തു നല്‍കേണ്ട കാര്യമില്ല. പ്രബോധനം എവിടെയാണ് നടക്കേണ്ടതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. കേരളത്തിലെ മുജാഹിദ് പ്രസ്ഥാനം മുസ്ലിം സമുദായത്തിന് അകത്ത് ശുദ്ധീകരണം നടത്താനുള്ള സംഘമാണ്. മതപരിവര്‍ത്തനം അതിന്റെ സംഘടനാപരമായ അജണ്ടയല്ല. നിരവധി സ്ഥാപനങ്ങള്‍ക്ക് തുടക്കം കുറിച്ച മുജാഹിദ് നേതാക്കള്‍ പൊന്നാനി മഊനത്തുല്‍ ഇസ്ലാം സഭ പോലെ ഒരു സ്ഥാപനം പ്രസ്ഥാനത്തിന്റെ മേല്‍നോട്ടത്തില്‍ ആരംഭിച്ചിട്ടില്ല എന്നത് പ്രത്യേകം മനസ്സിലാക്കേണ്ടതാണ്. മതപരിവര്‍ത്തനകേന്ദ്രങ്ങള്‍ ആരംഭിക്കുന്നതും, നടത്തിക്കൊണ്ടു പോകുന്നതും മുജാഹിദ് പ്രസ്ഥാനത്തിന്റെ രീതിയല്ല. അതിനൊക്കെ സമുദായത്തിനകത്ത് വേറെ സംവിധാനങ്ങളുണ്ട്. മുസ്ലിം സമുദായത്തിന് മുന്നോട്ടുള്ള വഴി കാണിക്കുന്ന പ്രസ്ഥാനമാണ് കേരള നദ്്വത്തുല്‍ മുജാഹിദീന്‍. അതിനപ്പുറമുള്ള ഉത്തരവാദിത്തങ്ങള്‍ പ്രസ്ഥാനത്തിന്റെ മുതുകില്‍ വെച്ചുകെട്ടാന്‍ ശ്രമിക്കേണ്ടതില്ല.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ചടങ്ങ് പോലെ ചില പള്ളികളില്‍ നടുന്ന വരുന്ന ഒരാചാരമാണ് ഓണക്കാലമായാല്‍ ഓണം വിരുദ്ധ ഖുതുബകള്‍. ഓണാഘോഷത്തില്‍ പങ്കെടുക്കരുതെന്ന് വിശ്വാസികളെ ഓര്‍മ്മപ്പെടുത്തുകയും, അതൊരു പ്രബോധനമായി തെറ്റിധരിക്കുകയും ചെയ്തിരിക്കുന്നു ചിലര്‍. എന്നിട്ട'് ഫെയ്‌സ് ബുക്കിലും, വാട്‌സ് അപ്പിലുമൊക്കെ ഓണാഘോഷത്തില്‍ പങ്കെടുക്കുന്നതിന്റെ അപകടങ്ങളെ കുറിച്ചു കുറിപ്പുകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. കേരളത്തില്‍ ഓണവും, ഈദും, ക്രിസ്മസും ഒക്കെ സമൂഹത്തിന്റെ ആഘോഷങ്ങളാണ്. ആഘോഷത്തിന് വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ വിവിധ പരിപാടികള്‍ നടക്കുന്നു. സപ്ലൈകോ ഭക്ഷ്യവസ്തുക്കള്‍ക്ക് സബ്‌സിഡി നല്‍കുന്നു. മതവിഭാഗങ്ങളുടെ ആഘോഷങ്ങള്‍ ജനകീയ ആഘോഷങ്ങളായി മാറുന്നുവെന്നത് കേരളത്തിന്റെ പ്രത്യേകതയാണ്. ഓണത്തിന് പങ്കെടുക്കുന്നത് ഒരു പുണ്യകര്‍മ്മമായി മുസ്ലിംകള്‍ കരുതുന്നില്ല. ബലിപെരുന്നാളിന് ബിരിയാണി കഴിച്ചാല്‍ തൗഹീദ് അംഗീകരിച്ചവനായി എന്ന് ഹിന്ദുക്കളും കരുതുന്നില്ല. ആഘോഷങ്ങള്‍ മതസൗഹാര്‍ദ്ദത്തിന്റെയും, വ്യക്തിബന്ധങ്ങളുടെയും അവസരമായി കരുതുന്ന നാട്ട'ിലാണ് ഓണം വിരുദ്ധപ്രഭാഷണങ്ങള്‍ ഉണ്ടായത്. ഇപ്പോള്‍ വിസ്ഡം ഗ്ലോബല്‍ മിഷന്‍ എന്ന പേരില്‍ അറിയപ്പെടുവരാണ് ഓണത്തിനെതിരെ ഫത്്വ ഇറക്കുന്ന അവിവേകികള്‍. ഇതില്‍ ആവേശം കൊണ്ട് സ്‌കൂളിലെ ഓണാഘോഷത്തിന് പത്ത് രൂപ സംഭാവന തരില്ലെന്ന് പറയുന്ന അധ്യാപകര്‍ വരെയുണ്ട്. ബഹൂസ്വരതയോടു കൊഞ്ഞനം കുത്തുവര്‍ക്കെതിരെ ശക്തമായ ബോധവത്കരണമാണ് സമുദായത്തിന് അകത്ത് നടക്കേണ്ടത്.
അകല്‍ച്ചയുടെ ആഴം കൂട്ടുന്ന പ്രവര്‍ത്തനങ്ങള്‍ ഏറ്റവും കൂടുതലായി നടുന്ന വരുന്നത് സമൂഹമാധ്യമങ്ങളിലാണ്. സോഷ്യല്‍ മീഡിയകളില്‍ വെറുപ്പ് പ്രചരിപ്പിക്കുന്ന ഞരമ്പ് രോഗികളായ അനുയായികളെ നിലക്ക് നിര്‍ത്തുക എന്നത് മതസംഘടനകളുടെ ഉത്തരവാദിത്തമാണ്. നേതാക്കളെ വ്യക്തിഅധിക്ഷേപം നടത്തല്‍, വ്യാജആരോപണങ്ങള്‍ ഉന്നയിക്കല്‍, പരിഹാസവാക്കുകള്‍ ഉപയോഗിക്കല്‍ തുടങ്ങിയവയെല്ലാം ഫേസ്ബുക്ക് പ്രബോധകരുടെ രീതികളായി വളര്‍ന്നിരിക്കുന്നു. സോഷ്യല്‍ മീഡിയയിലൂടെ കേരളത്തിലെ മുസ്ലിംകളെ വിലയിരുത്താന്‍ ശ്രമിക്കുന്ന ഒരു അമുസ്ലിമിന് മാപ്പിളമാര്‍ സ്ഥിരം തമ്മില്‍ തല്ലികളാണെ ഫീഡ്ബാക്ക് മാത്രമേ ഓലൈന്‍ പ്രബോധകര്‍ നല്‍കുന്നുള്ളൂ. സോഷ്യല്‍ മീഡിയയില്‍ ഇടപെടു പ്രവര്‍ത്തകര്‍ക്ക് കണിശമായ അച്ചടക്കം പഠിപ്പിച്ചു കൊടുക്കാനാകുന്നില്ലെങ്കില്‍ സോഷ്യല്‍ മീഡിയ ആക്ടിവിസം വേണ്ടെന്നു വെക്കുന്നതാണ് നല്ലത്. ഗോദയിലിറങ്ങി നാണം കെടുന്നതിനെക്കാള്‍ നല്ലത് പിന്‍വാങ്ങുന്നതാണല്ലോ.
മതസംഘടനകള്‍ നടത്തുന്ന കാമ്പയിനുകള്‍ പരിശോധിച്ചു നോക്കുക. അതിന്റെ ടാര്‍ജറ്റ് എപ്പോഴും മറ്റൊരു മുസ്ലിം സംഘടന തെന്നയായിരിക്കും. സമുദായത്തിനകത്തെ ഇതര സംഘടനകളെ ശത്രുപക്ഷത്ത് നിര്‍ത്തിക്കൊണ്ടല്ലാതെ ഒരു നയം സ്വീകരിക്കാന്‍ സാധിക്കുന്നില്ല എന്നത് വലിയ പരിമിതി തെന്നയാണ്. മതതീവ്രവാദത്തിനെതിരെ കാമ്പയിന്‍ നടത്തുന്നുവെന്നിരിക്കട്ടെ. സമുദായത്തിലെ പുതിയ തലമുറക്ക് തീവ്രവാദത്തിന്റെ രാഷ്ട്രീയവും, സാമൂഹ്യവുമായ പ്രത്യാഘാതങ്ങള്‍ ബോധ്യപ്പെടുന്നുണ്ടെങ്കിലാണ് കാമ്പയിന്‍ ഫലപ്രദമായി എന്നു പറയുക. എന്നാല്‍ പ്രായോഗിക തലത്തില്‍ സംഭവിക്കുന്നത് എന്താണ്? ഞങ്ങളല്ല, മറ്റേ സംഘടനയാണ് തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നത് എന്ന് വിളിച്ചു പറഞ്ഞ് പാപഭാരം മറ്റൊരു സംഘടനയുടെ തലയില്‍ വെച്ചു കൊടുക്കുന്നു. ഇതൊക്കെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ദോഷമാണ് വരുത്തി വെക്കുക.
ആഗോളവത്കരണത്തിന്റെയും, വിവരവിസ്‌ഫോടനത്തിന്റെയും കാലത്ത് കേരളത്തിലെ മുജാഹിദ് പ്രസ്ഥാനം സ്വയം മാറാന്‍ തയ്യാറാകണം. മുജാഹിദ് പ്രസ്ഥാനം കേരളത്തിലെ പള്ളിമൂലകള്‍ ചടഞ്ഞിരിക്കുന്നവരുടെ നേതൃത്വം അല്ല. മുക്കാല്‍ കോടി മുസ്ലിംകളുടെ ധൈഷണിക നേതൃത്വമാണത്. മുജാഹിദ് പ്രസ്ഥാനത്തില്‍ പിളര്‍പ്പുണ്ടാകുകയും, ശേഷം ഔദ്യോഗിക വിഭാഗം അനവധി കഷ്ണങ്ങളായി ചിതറിപ്പോകുകയും ചെയ്തിരിക്കുകയാണ്. കടിഞ്ഞാണ്‍ നഷ്ടപ്പെട്ട കുതിരയെ പോലെ നാലു പാടും ഓടുകയാണ് ഔദ്യോഗിക പക്ഷത്തോടൊപ്പം നിന്നവര്‍. അവരങ്ങനെ അലക്ഷ്യമായി പോയിക്കോട്ടെ എന്ന സമീപനം സമുദായത്തോട് കടപ്പാടുള്ള ഒരു നേതൃത്വത്തിന് യോജിച്ചതല്ല.
നവസലഫിസത്തിന്റെയും, ആത്മീയതീവ്രവാദത്തിന്റെയും ചര്‍ച്ചകളുടെ ലക്ഷ്യം ഇസ്ലാഹി പ്രസ്ഥാനത്തിന്റെ മുഖ്യധാരയില്‍ നിന്നും വ്യതിചലിച്ചു പോയവരെ ആക്ഷേപിക്കുകയോ, പരിഹസിക്കുകയോ അല്ല. മറിച്ച് അവര്‍ക്കിടയില്‍ ആശയപരമായ വ്യക്തയുണ്ടാക്കിയെടുക്കുകയാണ്.. അവരെ കൂടി ഇസ്ലാഹി പ്രസ്ഥാനത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചു കൊണ്ടു വരികയാണ് ലക്ഷ്യം.
നിലവിലുള്ള അനിശ്ചിതത്വങ്ങള്‍ക്കുള്ള ഏറ്റവും മികച്ച പരിഹാരം മുജാഹിദ് പ്രസ്ഥാനത്തിലെ മുജാഹിദ് സെന്ററും, മര്‍ക്കസുദ്ദഅവയും കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വിഭാഗങ്ങള്‍ക്കിടയിലെ ഐക്യമാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഔദ്യോഗിക വിഭാഗത്തിന്റെ കൈവശമുണ്ടാകേണ്ടിയിരുന്ന നൂറിലേറെ പള്ളികള്‍ ജിന്ന് വിഭാഗത്തിന്റെയും, ചെറുഗ്രൂപ്പുകളുടെയും കൈപ്പിടിയിലാണിന്ന്. തിരിച്ചു പിടിക്കാനുള്ള ആള്‍ബലമോ, യുവാക്കളുടെ പിന്തുണയോ അവര്‍ക്കില്ല. ഇസ്ലാഹി പ്രസ്ഥാനത്തിന്റെ ആശയാദര്‍ശങ്ങള്‍ക്ക് അനുസൃതമായി സ്ഥാപനങ്ങള്‍ മുന്നോട്ട് പോകാന്‍ അനിവാര്യമായ തിരുത്തലുകള്‍ക്ക് നേതൃത്വം സദ്ധമായേ മതിയാകൂ. സംഘടനാപരമായ ലയനം സാധ്യമായില്ലെങ്കിലും സ്ഥാപനങ്ങളുടെ നടത്തിപ്പില്‍ പ്രാദേശികമായ സഹകരണം ഉണ്ടാക്കുന്നതാണ് നിലവിലെ സാഹചര്യത്തില്‍ നല്ലത്.
'ഒഴിഞ്ഞു പോയ പാര്‍പ്പിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കടുത്ത്
ഞാന്‍ നിപ്പോള്‍, ഞാനറിഞ്ഞില്ല
പുതിയ അവശിഷ്ടങ്ങളും മാഞ്ഞുപോകാറായവയും തമ്മില്‍
എന്താണ് വ്യത്യാസം എന്ന്'
ഇബ്‌നു നഹ്്വിയുടെ കവിത ഓര്‍ത്തു പോകുകയാണ്.
പ്രതാപത്തോടെ തലയുയര്‍ത്തി നിന്നിരുന്ന സ്ഥാപനങ്ങളുടെ ഗതികേടിനെ കുറിച്ചറിയാന്‍ മഹല്ലുകളിലൂടെ സഞ്ചരിച്ചാല്‍ മതി. പതിനഞ്ച് വര്‍ഷം കൊണ്ട് എത്ര കണ്ട് പിന്നോട്ട് പോയെന്ന് അപ്പോള്‍ മനസ്സിലാകും. വിദ്യാഭ്യാസ രംഗത്തുണ്ടായ കുതിപ്പിന്റെ ഗുണഫലങ്ങള്‍ സമുദായത്തിന് ലഭ്യമാക്കാനുള്ള കര്‍മ്മപരിപാടികള്‍ ആവിഷ്‌കരിക്കാന്‍ സാധിച്ചിട്ടില്ല. പുതിയ തലമുറക്കകത്ത് വളരുന്ന ലഹരിയുടെ ഉപഭോഗത്തെ തടുത്തു നിര്‍ത്താന്‍ സാധിക്കുന്നില്ല. സാമൂഹ്യമായി ഉത്തരവാദിത്തം നിര്‍വ്വഹിക്കാനാകാതെ കെട്ടിട സമുച്ചയങ്ങള്‍ മാത്രമായി സ്ഥാപനങ്ങള്‍ ചുരുങ്ങുന്നുണ്ട്.
മലപ്പുറം ജില്ലയിലെ ചില മഹല്ലുകളില്‍ മുജാഹിദ് വിഭാഗങ്ങള്‍ സഹകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. അത് നല്‍കുന്ന മാനസിക ആനന്ദം എത്രയെന്ന് അന്വേഷിച്ചാല്‍ അറിയാന്‍ പറ്റും. ഐക്യം താഴെതട്ട'ില്‍ നിന്നാണ് തുടങ്ങേണ്ടത്. മഹല്ലുകളില്‍ നിന്നാണ് അതിന് തുടക്കം കുറിക്കേണ്ടത്. കാലത്തിന്റെ ചുവരെഴുത്ത് നേതൃത്വം വൈകാതെ വായിച്ചു തുടങ്ങും.
പരസ്പരമുള്ള തര്‍ക്കങ്ങള്‍ സമുദായത്തിന് നഷ്ടം മാത്രമേ വരുത്തി വെച്ചിട്ടുള്ളൂ എന്ന് തിരിച്ചറിയുന്ന വിവേകമതികള്‍ പ്രാദേശിക തലത്തിലെങ്കിലും പരസ്പരം സഹകരിച്ച് പ്രവര്‍ത്തിക്കേണ്ട സമയമാണിത്. ആത്മീയ തീവ്രതയിലേക്ക് പോയ ചെറുപ്പക്കാരെയും ഇസ്ലാഹി പ്രസ്ഥാനത്തിന്റെ സൗന്ദര്യത്തിലേക്കും, സഹവര്‍ത്തിത്വത്തില്‍ അധിഷ്ഠിതമായ കൂട്ടായ്മകളിലേക്കും തിരികെ വിളിക്കേണ്ടതുണ്ട്. ആ യുവാക്കള്‍ സമുദായത്തിന്റെ സമ്പത്താണ്. അവരുടെ ഊര്‍ജ്ജവും, യൗവനവും പാഴായിക്കൂടാ.
നവസലഫിസം, ആത്മീയ തീവ്രവാദം -4
മാധ്യമങ്ങള്‍ നിശ്ചയിക്കുന്ന അജണ്ടകളില്‍
നട്ടം തിരിയുന്ന സമുദായം
ഹൂഥികള്‍ യമനില്‍ അധികാരം പിടിച്ചെടുത്ത സംഭവം, ബഹ്‌റൈനില്‍ കലാപം സൃഷ്ടിക്കാന്‍ ശിയാക്കള്‍ നടത്തിയ വിഫല ശ്രമം തുടങ്ങിയവ അറബ് ലോകത്ത് ശിയാ-സുന്നി സംഘര്‍ഷങ്ങള്‍ പ്രധാന ചര്‍ച്ചയായി വരാന്‍ കാരണമായി. സിറിയയില്‍ ശിആ വിഭാഗക്കാരനായ ബശാറുല്‍ അസദിനെതിരെ സുന്നീ വിമതര്‍ നടത്തുന്ന പോരാട്ടവും ശിആ-സുന്നി തര്‍ക്കങ്ങള്‍ അറബ് ലോകത്ത് സജീവമാക്കി നിര്‍ത്തുന്നുണ്ട്. ഇതേ സന്ദര്‍ഭത്തില്‍ തന്നെ കേരളത്തിലും ശിആ-സുന്നി തര്‍ക്കങ്ങള്‍ അജണ്ടയായി കൊണ്ടു വരാന്‍ ചില വികാര ജീവികള്‍ ശ്രമിച്ചിട്ടുണ്ട്. കേരളത്തിലെ സമസ്ത സുന്നികളുടെ പല സമീപനങ്ങളും കൊണ്ടോട്ടിത്തങ്ങന്‍മാരുടെ ചരിത്രവും ശിആയിസവുമായി ബന്ധപ്പെട്ടതാണ്. എന്നാല്‍ കേരളത്തിലെ സമസ്ത സുന്നികള്‍ ശിആക്കളാണെ ആരോപണം അതിരുകവിഞ്ഞതാണ്. സ്വയം സുന്നികളായി അവകാശപ്പെടുവരെ ശിആക്കകളായി മുദ്രകുത്താനുള്ള നീക്കത്തിന് കേരളത്തിലെ മുജാഹിദ് പ്രസ്ഥാനത്തെ ഉപയോഗപ്പെടുത്താന്‍ ചിലര്‍ ശ്രമിച്ചെങ്കിലും അത് ഫലവത്തായില്ല. കൊച്ചിയിലെ ശിആ സംഘടനയായ സഖ്‌ലൈന്‍ ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങളാണ് കേരളത്തില്‍ ശിആയിസം വളരുന്നുവെന്ന പ്രചാരണത്തിന് വിമര്‍ശകര്‍ ആയുധമാക്കിയത്.
കേരളത്തിലെ മുസ്ലിംകളെ ശിആക്കള്‍, സുന്നികള്‍ എിങ്ങനെ രണ്ടായി തിരിക്കാനുള്ള ശ്രമം ആഗോളതലത്തിലുള്ള ഭിന്നത കേരളത്തിലും ഉണ്ടെന്ന് വരുത്തിത്തീര്‍ക്കാനുള്ള ബോധപൂര്‍വ്വമായിരുന്ന ശ്രമമായിരുന്നോ എന്ന് ആലോചിക്കണം.
ആഗോളതലത്തില്‍ സുന്നി മുസ്ലിംകളെ സൂഫികളെും, സലഫികളെന്നും രണ്ടായി വിഭജിക്കാറുണ്ട്. സമാനമായ രീതിയില്‍ കേരളത്തില്‍ സുന്നി മുസ്ലിംകളെ സൂഫികളും, സലഫികളും ആയി രണ്ടായി കാണാനുള്ള നീക്കങ്ങളും നടന്നു വരുന്നുണ്ട്. (കേരളത്തില്‍ ശിആക്കള്‍ മൈക്രോസ്‌കോപ്പിക് ന്യൂനപക്ഷമാണ്.) അതിന്റെ ഭാഗമായിട്ടാണ് സമസ്ത സുന്നികളെ സൂഫികള്‍ എന്ന് വിശേഷിപ്പിക്കാനുള്ള നീക്കം നടക്കുന്നത്. കൊച്ചിയിലെ നിച്ച് ഓഫ് ട്രൂത്തിന്റെ സ്‌നേഹസംവാദം മാസികയില്‍ സമസ്ത സുികളെ സൂഫികളെന്ന് വിശേഷിപ്പിക്കാന്‍ ശ്രമിക്കാറുണ്ട്. കേരളത്തിലെ സമസ്ത സുന്നികളില്‍ സൂഫിസത്തിന്റെ അംശങ്ങളുണ്ട്. എന്നാല്‍ പൂര്‍ണ്ണമായ തോതില്‍ സമസ്ത സുികള്‍ സൂഫികളല്ല. ആഗോളതലത്തില്‍ സെറ്റ് ചെയ്ത് വെച്ചിരിക്കുന്ന മുസ്ലിംകള്‍ക്കിടയിലെ വിഭാഗീയതകളുമായി ബന്ധപ്പെട്ട സംഞ്ജകളെ അതു പോലെ കേരളത്തിലേക്ക് ഇറക്കുമതി ചെയ്യാനുള്ള നീക്കങ്ങള്‍ ആശാസ്യകരമല്ല.
കേരളത്തില്‍ നിന്നും കുറച്ച് മുസ്ലിം യുവാക്കള്‍ ദുരൂഹസാഹചര്യത്തില്‍ അപ്രത്യക്ഷമായതിനെ തുടര്‍ന്ന് സമസ്ത സുന്നികളുടെ മുഖപത്രമായ സുപ്രഭാതം ദിനപത്രം ആഗോളഭീകരതയുടെ തുടക്കം വഹാബി പ്രസ്ഥാനത്തിലാണെും, അതിന്റെ തുടര്‍ച്ചയാണ് ഐ എസ് എന്നും ആരോപിക്കാനുള്ള വ്യഗ്രതയിലാണ്. മുഹമ്മദ് ബിന്‍ അബ്ദുല്‍ വഹാബ് നയിച്ച പരിഷ്‌കരണ പ്രവര്‍ത്തനങ്ങളുടെ പിന്തുടര്‍ച്ചക്കാരായ സഊദി അറേബ്യയിലെ ആലുശൈഖ് കുടുംബവും, ആലു സഊദ് കുടുംബവും ഇന്നും സഊദി അറേബ്യയുടെ ഭരണത്തിലുണ്ട്. സഊദിയാകട്ടെ ഭീകരതെക്കിരായ യുദ്ധത്തില്‍ മുന്നണിപ്പോരാളികളുമാണ്. എന്നിട്ടും കിട്ടിയ ചാന്‍സില്‍ വിശുദ്ധരാകാനുള്ള ശ്രമത്തില്‍ ലോകത്ത് അക്രമം നടത്തുന്നവരൊക്കെ മുഹമ്മദ് ബിന്‍ അബ്ദുല്‍ വഹാബിന്റെ പിന്‍മുറക്കാരാണെ് സമര്‍ഥിക്കാന്‍ ശ്രമിക്കുന്നത് വിവരക്കേടാണ്. മുഹമ്മദ് ബിന്‍ അബ്ദുല്‍ വഹാബ് നേതൃത്വം നല്‍കിയ രാഷ്ട്രീയ-സാമൂഹ്യപരി,ഷ്‌കരണത്തിന്റെ തുടര്‍ച്ചയായി വ സഊദി അറേബ്യയും, അതിനോട് അനുഭാവം പുലര്‍ത്തു ഖത്തര്‍, യു എ ഇ തുടങ്ങിയ അറബ് രാജ്യങ്ങള്‍ ഐ എസുമായും, ഭീകരതയുമായി പ്രത്യക്ഷ യുദ്ധത്തിലാണെന്ന വസ്തുത അന്താരാഷ്ട്ര നിരീക്ഷകര്‍ക്ക് മുഴുവന്‍ അറിയുന്ന കാര്യമാണ്. ഇതറിഞ്ഞ് കൊണ്ട് തെന്നയാണ് സുപ്രഭാതം ദിനപത്രം ഐ എസിന്റെ പിതൃത്വം മുഹമ്മദ് ബിന്‍ അബ്ദുല്‍ വഹാബിലേക്ക് ചേര്‍ത്തുന്നത്.
മറ്റൊരു ചര്‍ച്ച ഉയര്‍ത്തിക്കൊണ്ടു വരാന്‍ ശ്രമിച്ചത് കോഴിക്കോട് മുജാഹിദ് സെന്ററില്‍ നിന്നായിരുന്നു. തുര്‍ക്കിയിലെ ഫത്ഹുള്ള ഗുലന്റെ നേതൃത്വത്തിലുള്ള വിമതനീക്കങ്ങള്‍ സൂഫിഭീകരതയാണൊയിരുന്നു അവരുടെ കണ്ടെത്തല്‍. സലഫി ഭീകരത എന്ന സുപ്രഭാതത്തിന്റെ പദനിര്‍മ്മിതിക്ക് ബദലായി സൂഫി ഭീകരതയെ വാചകം സൃഷ്ടിച്ച് കേരളത്തില്‍ വാക്പയറ്റ് നടത്താമെന്ന ആലോചന പക്ഷേ ആരും വേണ്ടത്ര ഗൗനിച്ചില്ല.
സങ്കുചിത സംഘടനാ താത്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള തത്രപ്പാടില്‍ എന്തും വിളിച്ചു പറയുന്ന മുസ്ലിം സംഘടനാ നേതാക്കന്‍മാര്‍ രണ്ടാം കിടരാഷ്ട്രീയ നേതാക്കളെ പോലും തോല്‍പ്പിക്കുകയാണ്. പറയുന്നതിന്റെ ആഘാതങ്ങളോ, പ്രത്യാഘാതങ്ങളോ പലരും ആലോചിക്കുന്നില്ല. പ്രസ്താവനാ യുദ്ധം മുറുകുമ്പോള്‍ വസ്തുതകകള്‍ തമസ്‌കരിക്കപ്പെടുകയാണ്. ചാനലുകളിലെ ഫ്‌ലാഷ് ന്യൂസിനും, പത്രങ്ങളിലെ വാര്‍ത്തകള്‍ക്കും അനുസരിച്ച് രംഗബോധമില്ലാതെ പ്രസ്താവനകള്‍ ഇറക്കി സായൂജ്യമടയുന്നത് അകക്കാമ്പ് നഷ്ടപ്പെട്ടിരിക്കുന്നു എന്നതിന്റെ സൂചനയാണ്.
ആത്മീയ തീവ്രവാദം കടന്നു വരുന്ന വഴികളെ സൂക്ഷ്മായി നിരീക്ഷിക്കേണ്ടതുണ്ട്. ആത്മീയ തീവ്രവാദവും, മതഭീകരവാദവും രണ്ടാണ്. രണ്ടിനെയും ഒന്നായി കാണാനാവില്ല. ആത്മീയ തീവ്രവാദം ക്രിമിനല്‍ കുറ്റമല്ല. അതൊരു സാമൂഹ്യപ്രശ്‌നമാണ്. ആത്മീയ തീവ്രവാദം ഒരു തരം അരാജകവാദമാണ്. അരാജകവാദികളായ ആത്മീയ തീവ്രവാദികളില്‍ ചിലര്‍ മതഭീകരവാദത്തിലേക്ക് വഴുതി വീണിട്ടുണ്ടോ എന്ന് കണ്ടെത്തേണ്ടത് രാജ്യത്തെ അന്വേഷണ ഏജന്‍സികളാണ്. നിലവില്‍ അതിനുള്ള തെളിവുകള്‍ ലഭ്യമായിട്ടില്ല.
ഭീകരവാദത്തിനെതിരെ നടപടി സ്വീകരിക്കേണ്ടത് സര്‍ക്കാറിന്റെ ഉത്തരവാദിത്തമാണ്. കേരളത്തില്‍ മതഭീകരവാദം ഉണ്ടോ എന്നതിനെ കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. അക്കാര്യത്തില്‍ സഖാവ് പിണറായി വിജയന്‍ നേതൃത്വം നല്‍കു ഇടതുപക്ഷ ജനാധിപത്യ മുണി സര്‍ക്കാര്‍ യാഥാര്‍ഥ്യ ബോധത്തോടു കൂടിയുള്ള നിലപാടാണ് സ്വീകരിച്ചു വരുന്നത്.
ആത്മീയ തീവ്രവാദം ദമ്മാജ് സലഫിസം വഴിയാണ് കേരളത്തിലേക്ക് ഇറക്കുമതി ചെയ്തിട്ടുള്ളത്. ഹദീസുകളാണ് അവരുടെ ആയുധം. പ്രഭാഷണങ്ങളാണ് അവരുടെ പ്രചാരണ മാര്‍ഗ്ഗം. സോഷ്യല്‍ മീഡിയകള്‍, വാട്‌സ് അപ്പ് തുടങ്ങിയവയിലൂടെ പ്രചാരണം കൊഴുപ്പിക്കുന്നുണ്ട്. വിദ്യാര്‍ഥികളും, യുവജനങ്ങളുമാണ് അവരുടെ ലക്ഷ്യം. ആത്മീയ തീവ്രവാദം ഹദീസുകള്‍ ഉപയോഗിച്ചു കൊണ്ടും, ചില അനാക്രോണിക്കുകളായ കാട്ടറബി മുല്ലമാരുടെ ഫത്വകള്‍ ഉപയോഗിച്ചു കൊണ്ടും നടത്തുന്ന ദുര്‍ബോധനത്തെ ഖുര്‍ആനിന്റെയും, ഹദീസിന്റെയും അടിസ്ഥാനത്തില്‍ തെയാണ് നേരിടേണ്ടത്.
മ്യൂസിക് ഹറാമാണെന്ന വാദം ഉന്നയിച്ചു ടി വിയുടെ കേബിള്‍ കട്ട് ചെയ്യുന്നവര്‍ പക്ഷേ മൊബൈല്‍ ഫോണോ, ഇന്റര്‍നെറ്റോ കട്ട'് ചെയ്യാറില്ല. ആത്മീയതീവ്രവാദികളുടെ ഇരട്ടത്താപ്പാണിത്. ഹദീസ് ഉപയോഗിച്ച് മ്യൂസിക് ഹറാമാണെന്ന് വ്യഖ്യാനിച്ചാല്‍ തന്നെയും, ടി വി തല്ലിപ്പൊട്ടിക്കാനോ കേബിള്‍ മുറിച്ചിടാനോ ഹദീസില്ല. ദീന്‍ അടിസ്ഥാനമാക്കി ജീവിക്കാന്‍ സാധ്യമല്ലെങ്കില്‍ ഹിജ്‌റ പോകണമെ് പറഞ്ഞ് വീട് വിട്ടിറങ്ങുവര്‍ക്ക് ഒരേ സമയം ഹദീസിനെയും, ഖുര്‍ആനിനെയും തള്ളിപ്പറയേണ്ടി വരുന്നുണ്ട്. മക്കാ വിജയത്തിന് ശേഷം ഹിജ്‌റാ യാത്രകളില്ലെന്ന് ഹദീസുകളില്‍ വന്നിട്ടുണ്ട്. മക്കാ വിജയത്തിന് ശേഷം ഇസ്ലാം ആശ്ലേഷിച്ചവര്‍ക്ക് ഹിജ്‌റ നിര്‍ബന്ധമില്ലെന്ന് വ്യഖ്യാതാക്കള്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. നബി തിരുമേനിയുടെ മരണശേഷം ഹിജ്‌റക്ക് ബാധ്യതയില്ല എന്ന കാര്യത്തില്‍ മുസ്ലിം പണ്ഡിതന്മാര്‍ ഏകാഭിപ്രായക്കാരാണ് എന്ന് ഇബ്‌നുഖല്‍ദൂന്‍ തന്റെ മുഖദ്ദിമയില്‍ പറയുന്നുണ്ട്. മക്കാവിജയത്തിന് ശേഷം സഹാബിമാര്‍ മദീനയിലേക്ക് പലായനം ചെയ്തിട്ടില്ല. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു അവര്‍. പറഞ്ഞു വരുമ്പോള്‍ സലഫിസം തലക്കു പിടിച്ച ആത്മീയ തീവ്രവാദികള്‍ മക്കാവിജയവും, അതിന് ശേഷമുള്ള ഇസ്ലാമിക സമൂഹത്തിന്റെ ജീവിതവും തന്നെ പഠിച്ചിട്ടില്ലെന്ന്് വ്യഖ്യാനിക്കേണ്ടി വരും.
ഹിജ്‌റ മറ്റൊരു ദുരന്തം കൂടി സൃഷ്ടിക്കുുണ്ട്. മാതാപിതാക്കളോടുള്ള പെരുമാറ്റത്തെ കുറിച്ച് വിശുദ്ധഖുര്‍ആനില്‍ നിര്‍ദ്ദേശങ്ങളുണ്ട്. 'നിന്റെ മാതാപിതാക്കളോട് നല്ല നിലയില്‍ വര്‍ത്തിക്കാന്‍ മനുഷ്യരോട് നാം അനുശാസിച്ചിരിക്കുന്നു' എന്ന് ഖുര്‍ആനില്‍ പറയുന്നു. ഖുര്‍ആനിന്റെ നിര്‍ദ്ദേശം കൂടി ലംഘിച്ചു കൊണ്ടാണ് അപ്പോള്‍ ഹിജ്‌റ ആരംഭിക്കേണ്ടതെന്ന് ചുരുക്കം.
ഹിജ്‌റയെ ചെറുതായി കാണാനാവില്ല. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജീവനും, സ്വത്തും സംരക്ഷിക്കാന്‍ ആളുകള്‍ ഇന്നും ഹിജ്‌റ അഥവാ പലായനം നടത്തുന്നുണ്ട്. എന്നാല്‍ സുരക്ഷിതമായ സ്വന്തം വീടുകളില്‍ നിന്നും, മാതാപിതാക്കളെ ഉപേക്ഷിച്ച് സാമൂഹ്യബാധ്യതകള്‍ വിസ്മരിച്ച് അരാജകവാദികളായി ഇറങ്ങിപ്പോകുന്നതിനെ ഇസ്ലാമിലെ ഹിജ്‌റയെന്ന് വിശേഷിപ്പിക്കാനാവില്ല.
Subscribe to:
Post Comments (Atom)
No comments:
Post a Comment